Radio Rain

world's first media integrated Social networking website.

Aadhil

Save Mullaperiyar Dam, Save Kerala

Information

Save Mullaperiyar Dam, Save Kerala

Share and ask all ur friends to share whatever posts you see online regarding #Mullaperiyar issue !! That will surely make difference .. !

Members: 21
Latest Activity: Feb 13

Discussion Forum

Riyas

PERIYAR LEASE DEED - 1886

Started by Riyas Nov 22, 2011. 0 Replies

This is the first page of the original Lease Deed of 1886. You can see the seal of Registrar…Continue

Comment Wall

Comment

You need to be a member of Save Mullaperiyar Dam, Save Kerala to add comments!

Nikhil Rajendran Comment by Nikhil Rajendran on December 1, 2011 at 12:47pm
മുല്ലപെരിയാറിനെ രക്ഷിക്കാന്‍ 5 വഴികള്‍ .........

1 ) വെള്ളത്തെ നീരാവി ആക്കി വറ്റിക്കുക .
2 ) വെള്ളം ഐസ് ആക്കി അത് ക്യുബ് ആയി മുറിച്ചു കടലില്‍ കൊണ്ടിടുക .
3 )വലിയ സ്പോന്ജ് ഇട്ടു വെള്ളം വലിച്ചെടുപ്പിക്കുക . അതിനു ശേഷം അത് കടലില്‍ പിഴിഞ്ഞ് കളയുക
4 )ഡാമില്‍ ഉപ്പ് കലക്കുക .അപ്പോള്‍ ഡാം തകര്ന്നാലുള്ള മുങ്ങി മരണം ഒഴിവാക്കാം .
5 )കേരളത്തിലെ 3 കോടി മലയാളികളും + ബംഗാളി തൊഴിലാളികളും ദിവസവും ഡാമില്‍ നിന്ന 1 ഗ്ലാസ്‌ വെള്ളം വീതം കുടിക്കുക .അങ്ങനെ 10 ദിവസം കൊണ്ട് മുല്ലപെരിയരിനെ ഭാരതപ്പുഴ ആക്കാം . . . . . .

പ്രജകളുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നു ......

എന്ന്
വിദഗ്ദ സമിതി .....
Nikhil Rajendran Comment by Nikhil Rajendran on November 30, 2011 at 3:00pm

Nikhil Rajendran Comment by Nikhil Rajendran on November 29, 2011 at 3:33pm

മുല്ലപ്പെരിയാര്‍ മേഖലയില്‍ ഏതുസമയവും ശക്തിയേറിയ ഭൂമികുലുക്കത്തിന് സാധ്യത

തൊടുപുഴ: ഇന്ത്യന്‍ ഭൗമപാളികളില്‍ ഭൂമിക്കടിയില്‍ വന്‍മര്‍ദം രൂപപ്പെടുന്നുണ്ടെന്നും ഇത് ഭൂചലനങ്ങള്‍ക്ക് ഇടയാക്കുമെന്നും ഭൗമശാസ്ത്ര പഠനകേന്ദ്രത്തിന്റെ പഠനം. മുല്ലപ്പെരിയാര്‍ മേഖലയില്‍ ഏതുസമയവും ആറുവരെ തീവ്രതയുള്ള ഭൂമികുലുക്കങ്ങള്‍ക്ക് സാധ്യതയുള്ളതായി ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ പഠനത്തെ മുന്‍നിര്‍ത്തി ഭൗമശാസ്ത്ര പഠനകേന്ദ്രം സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. ഇവിടത്തെ ഭ്രംശമേഖല ഇപ്പോഴും സജീവമാണെന്നും ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ വിലയിരുത്തിയിട്ടുണ്ട്.

കേരളത്തിലും രാജ്യത്തിന്റെ വടക്കന്‍ സംസ്ഥാനങ്ങളിലും അടുത്തിടെ ഭൂചലനങ്ങള്‍ ഏറിയത് വന്‍ മര്‍ദം രൂപപ്പെടുന്നതിന്റെ സൂചനയാണ്. തമിഴ്‌നാട്-കേരള അതിരുകളില്‍ ഭ്രംശമേഖലകള്‍ കേന്ദ്രീകരിച്ച് ഭൂചലനങ്ങള്‍ വര്‍ധിക്കുന്നതായും വ്യക്തമായിട്ടുണ്ട്.

അതേസമയം, കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ പല സ്ഥലങ്ങളിലും ഭൂചലനങ്ങളും കൂടുതല്‍ നടന്നിട്ടുള്ളത് നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ്. സൂര്യനും ഇന്ത്യന്‍ ഉപഭൂഖണ്ഡവും തമ്മിലുള്ള ആകര്‍ഷണം ഈ സമയത്ത് വര്‍ധിക്കുന്നതും ഭൂചലനങ്ങള്‍ക്ക് കാരണമായേക്കാം.

ഈ വര്‍ഷം മാര്‍ച്ചിനുശേഷം 26 തവണ ഇടുക്കി ജില്ലയില്‍മാത്രം ഭൂമി കുലുങ്ങി. തുടര്‍ചലനങ്ങള്‍ കുറയുന്നതും സ്വതന്ത്രചലനങ്ങള്‍ ആവര്‍ത്തിക്കുന്നതും അത്ര നല്ല സൂചനയല്ലെന്ന നിഗമനമാണ് ഇതേപ്പറ്റി പഠനം നടത്തുന്ന സെസിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. ജോണ്‍ മത്തായിക്കുള്ളത്.

ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ പഠനമനുസരിച്ച്, ദുര്‍ബലാവസ്ഥയിലായ മുല്ലപ്പെരിയാര്‍ ഡാം സ്ഥിതിചെയ്യുന്ന മേഖലയില്‍ ആറുവരെ തീവ്രതയുള്ള ഭൂചലനങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍, ലഭ്യമായ വിവരമനുസരിച്ച് മുല്ലപ്പെരിയാര്‍ മേഖലയിലുണ്ടായ ഏറ്റവും വലിയ ഭൂചലനം 1988 ജനവരി ഏഴിനായിരുന്നു. നെടുങ്കണ്ടം പ്രഭവകേന്ദ്രമായ ഭൂചലനത്തിന്റെ തീവ്രത 4.5 ആയിരുന്നു.

കേരളത്തില്‍ അഞ്ച് ദിശകളിലായാണ് ഭൂകമ്പഭ്രംശ രേഖകളും ഭൂവിള്ളലുകളുമുള്ളത്. കോഴിക്കോട് മുതല്‍ കുളമാവ്‌വരെ ഇടമലയാര്‍ വിള്ളല്‍. കുമളി-കമ്പം-ബോഡി-തേനി വഴിയാണ് കമ്പം വിള്ളല്‍. ഈ വിള്ളല്‍ ഉടുമ്പന്‍ചോല ഭ്രംശമേഖലയുമായി സംഗമിക്കുന്നിടത്താണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. ഇതുകാരണം അഞ്ചും, അഞ്ചില്‍ താഴെയും തീവ്രതയുള്ള ഭൂചലനങ്ങള്‍ ഇവിടെ ഏതു സമയവും ഉണ്ടാകാമെന്നാണ് ഭൗമശാസ്ത്ര പഠനകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

 

Frnd Comment by Frnd on November 28, 2011 at 5:47pm

മുല്ലപ്പെരിയാർ---മുപ്പത് ലക്ഷം ജനങ്ങളുടെ ജീവന്മരണപ്പോരട്ടത്തിൽ കേരളജനത മുഴു വൻ പ്രതിഷേധത്തിന്റെ കണ്ണീർമഴ പൊഴി
ക്കുമ്പോൾ, എത്രയും പെട്ടെന്ന്‌ നടപടികൾ
സ്സ്വീകരിച്ചു വൻ‌ദുരന്തത്തിൽ നിന്നും ഒരു ജ
നതയെ സംരക്ഷിക്കാൻ ബാദ്ധ്യതയുള്ള കേ
ന്ത്രസർക്കാരും,ഇവിടെനിന്നും പറഞ്ഞയക്ക
പ്പെട്ട എം‌ പിമരും മന്ത്രിമാരും കാണിക്കുന്ന
നിസ്സംഗഭാവം,അറിഞ്ഞുകൊണ്ട് ചെയ്യുന്ന
സമാനതകളില്ലാത്ത ഒരു ദുരന്തപർവ്വമായി
ക്കുമെന്ന്‌ ഓർക്കുന്നത് നന്ന്‌-

Riyas Comment by Riyas on November 26, 2011 at 2:28pm

മുല്ലപ്പെരിയാര്‍ അണക്കെട്ട് എന്തുകൊണ്ട് സുരക്ഷിതമല്ല എന്ന കാര്യം ഒറ്റനോട്ടത്തില്‍ പരിശോധിക്കാം.

1. 2011-ല്‍ പഴക്കം 115 വര്‍ഷം
2. നിര്‍മിച്ചത് കരിങ്കല്ലും ചുണ്ണാമ്പും സുര്‍ക്കിയും കൊണ്ട്
3. സുര്‍ക്കിയില്‍ പണിതതില്‍ നിലനില്‍ക്കുന്ന ഇന്ത്യയിലെ ഒരേയൊരു വലിയ അണക്കെട്ട്
4. ഡ്രെയിനേജ് ഗാലറികളില്ല (വെള്ളത്തിന്റെ സമ്മര്‍ദം കൂടും)
5. കണ്‍സ്ട്രക്ഷന്‍ ജോയന്റുകളില്ലാതെ അണക്കെട്ട് ഒറ്റ ബ്ലോക്കാണ് (വിള്ളലും പൊട്ടലും വ്യാപിക്കാന്‍ സാധ്യത)
6. വെള്ളത്തിന്റെ സമ്മര്‍ദം കണക്കിലെടുക്കാതെ നിര്‍മിച്ചത്. സ്പില്‍വേകള്‍ ആവശ്യത്തിനില്ല.
7. സുര്‍ക്കിയും ചുണ്ണാമ്പും അടര്‍ന്ന് ഒലിച്ചുപോയി പലയിടത്തും പൊട്ടലുകള്‍
8. തുടക്കം മുതല്‍തന്നെ ചോര്‍ച്ച. 1922, 1928-35, 1961-65 കാലത്ത് സിമന്റ് ചാന്തുകൊണ്ട് ചോര്‍ച്ച അടച്ചു
9. പ്രതിവര്‍ഷം 30.4 ടണ്‍ എന്ന തോതില്‍ 50 വര്‍ഷത്തിനിടയില്‍ 1500 ടണ്ണിലധികം സുര്‍ക്കി ഒലിച്ചുപോയി 
10. ഭൂകമ്പ സാധ്യതാ പഠനം നടത്തിയിട്ടില്ല
11. അണക്കെട്ട് ഉടുമ്പഞ്ചോല, കമ്പം ഭ്രംശമേഖലകള്‍ സംഗമിക്കുന്ന സ്ഥലത്തായതിനാല്‍ ഭൂകമ്പ സാധ്യത കൂടുതലാണ്
12. ബേബി ഡാം സ്ഥിതിചെയ്യുന്നത് ഭ്രംശ മേഖലയില്‍ (അടിയിലൂടെ ചോര്‍ച്ച രൂക്ഷം.) ഡാം ഇതേവരെ ബലപ്പെടുത്തിയിട്ടില്ല.
13. അടുത്തകാലത്ത് ഇടുക്കി. കോട്ടയം ജില്ലകളിലുണ്ടായ ഭൂചലനങ്ങള്‍ ഭീഷണി ഉയര്‍ത്തുന്നു
14. പെരിയാര്‍ നദി ഒഴുകുന്നതുതന്നെ ഭ്രംശ മേഖലയിലൂടെ
15. അണക്കെട്ടിനെ നിരീക്ഷക്കുന്നില്ല. സ്ഥാപിച്ച ഉപകരണങ്ങള്‍ നശിച്ചു
16. സമ്മര്‍ദം കുറക്കാന്‍ ജലനിരപ്പ് 136 അടിയാക്കി നിജപ്പെടുത്താനും സ്പില്‍വേകള്‍ കൂട്ടാനും 1979ല്‍ കേന്ദ്ര ജല കമ്മീഷന്‍ നിര്‍ദേശം
17. സമ്മര്‍ദം കുറക്കാന്‍ അണക്കെട്ടിനു മുകളില്‍ കോണ്‍ക്രീറ്റ് ക്യാപ്പിങ് ഉണ്ടാക്കി. പക്ഷെ ഇത് ഫലവത്തല്ല.
18. ഒരു ഭാഗത്ത് കോണ്‍ക്രീറ്റ് ആവരണം പണിത് ഇന്‍സ്‌പെക്ഷന്‍ ഗാലറി നിര്‍മ്മിച്ചു. (ആവരണം അണക്കെട്ടിനോട് ചേരാത്തതിനാല്‍ ഭിത്തിയുമായി ചേരുന്ന സ്ഥലത്ത് ഇപ്പോള്‍ ചോര്‍ച്ച)
19. കേബിള്‍ കൊണ്ട് അണക്കെട്ട് അടിസ്ഥാനത്തോട് ഉറപ്പിച്ചു(ഇത് താത്കാലിക ബലപ്പെടുത്തല്‍ മാത്രം)

കരിങ്കല്ലും സര്‍ക്കിയും ചുണ്ണാമ്പും ഉപയോഗിച്ച് പണിതതില്‍ ഇന്ന് ലോകത്ത് തന്നെ ബാക്കി നിര്‍ക്കുന്ന പഴക്കമേറിയ ഏക അണക്കെട്ടാണ് മുല്ലപ്പെരിയാര്‍ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ കാലപഴക്കമുള്ള അണക്കെട്ടുകളെല്ലാം എല്ലാ രാജ്യങ്ങളും ഡീകമ്മിഷന്‍ ചെയ്തുകഴിഞ്ഞു. അണക്കെട്ട് തകര്‍ന്നാലുള്ള ദുരന്തം മുന്‍കൂട്ടി കണ്ടുകൊണ്ടാണിത്.

Nikhil Rajendran Comment by Nikhil Rajendran on November 24, 2011 at 12:47pm

Archana Comment by Archana on November 24, 2011 at 12:12pm

നമ്മളില്‍ ഒരാള്‍ വിജാരിച്ചാല്‍ ഒരു പക്ഷെ ഒന്നും നടക്കില്ലായിരിക്കാം.പക്ഷെ, " നമ്...മള്‍ " ഒരുപോലെ വിജാരിച്ചാല്‍ ജനിച്ചു വളര്‍ന്ന കേരളത്തിന്‌ വേണ്ടി പലതും ചെയ്യാനാവും..

ഉരുകിയുതിരുന്ന മുല്ലപെരിയാര്‍ ഡാം അധികാരികളുടെ കണ്ണില്‍ പെടുത്തിയില്ലെങ്കില്‍,
നെടുമ്പാശ്ശേരി വിമാനത്താവളം, റെയില്‍ വെ , സ്കൂളുകള്‍ ഇതൊക്കെ ഓര്‍മകളില്‍ മാത്രമാകും.
പിന്നെ ലുലു മാള്‍ , ഒബ്രോണ്‍ മാള്‍, ഇന്‍ഫോ പാര്‍ക്ക് തുടങ്ങിയ കോടികളുടെ സ്ഥാപനങ്ങള്‍ നാശോന്മുഘമാകും.
എല്ലാത്തിലും പുറമേ, ഏകദേശം 30 ലക്ഷത്തിലധികം ആള്‍ക്കാര്‍ കൊല്ലപ്പെടും.
ഏകദേശം 42 ഓളം അടി ഉയരത്തില്‍ വരെ ആയിരിക്കും വെള്ളത്തിന്‍റെ മരണപ്പാച്ചില്‍....;
വെള്ളം മുഴുവന്‍ ഒഴുകി തീര്‍ന്നാല്‍, 20 ഓളം അടി ഉയരത്തില്‍ ചെളി ആയിരിക്കും ആ പ്രദേശം മുഴുവന്‍........

ഇടുക്കി മുതല്‍ അറബിക്കടല്‍ വരെ സംഹാരതാണ്ടവം ആടി വെള്ളത്തിന്‌ എത്തിച്ചേരാന്‍ വെറും 4.30 മുതല്‍ 5.30 വരെ മണിക്കൂറുകള്‍ മതി.
അതിനുള്ളില്‍ ലോകം തന്നെ കണ്ടത്തില്‍ വച്ച് ഏറ്റവും വലിയ ദുരന്തം സംഭവിക്കൂക.

Midhun Lal Comment by Midhun Lal on November 22, 2011 at 5:13pm

We need a leader for this issue.,SOMEONE LIKE ANNA HAZARE

Aliriza  Rain Media Comment by Aliriza Rain Media on November 22, 2011 at 1:40pm

 

Members (21)

Riyas Ajay Manohar shafeek_ns Aysha Nits Abijith Frnd sreenath c unni.r Natalia Aniyankunju jijuatheena Sruthi Midhun Lal Archana Nikhil Rajendran Aadhil prasobh somanathan HARI GOVINDH ABHISHEK.T shabz64 Aliriza  Rain Media
 
 
 
internet radio player

Radiorain Video Chat!

.

© 2012   Created by Rainmedia Web Solutions.PVT.LTD..

Badges  |  Report an Issue  |  Terms of Service